Friday, July 6, 2012

മഴ

ചില്ലുജനാല.
ജലച്ചായ ചിത്രം വരയ്ക്കുന്ന
മാന്ത്രികനായ ചിത്രകാരന്‍.
നിറങ്ങളെല്ലാം നനഞ്ഞു കുതിര്‍ന്ന
ഈ കാന്‍വാസ്.
കലങ്ങി മറിഞ്ഞ്
നിറഞ്ഞു കവിഞ്ഞ്
ഒഴുകി വരുന്ന
നദി.
കനക്കുന്ന മുളംകാടുകള്‍
നനഞ്ഞുപോയൊരു കരിയിലക്കിളി
ഇലച്ചുവട് തേടുന്നു.
കറുത്ത തായ്തടിയിലൂടെ
ഒലിച്ചിറങ്ങുന്ന
വഴുവഴുത്ത മഴപ്പാമ്പ്.
കരഞ്ഞു കറുത്ത മുഖവുമായി വന്ന്
ഒടുവില്‍
ഒരു ദിവസത്തെ മുഴുവന്‍
മൂകതക്ക് വിട്ട്
നിശബ്ദമായി വിടപറയുന്ന
എന്റെ സ്നേഹിതന്‍.
ഇന്നലെ രാത്രി പെയ്ത മഴ
എന്ത് സുഖാനുഭവം
മരിച്ച ഈയാമ്പാറ്റകള്‍
പൊഴിച്ച ചിറകുകള്‍
പെയ്തൊഴിഞ്ഞിട്ടും
പെയ്തുകൊണ്ടിരുന്നു
മരം.

No comments: